Monday 15 April 2013

മീനചൂട്

കത്തും കനലായ് മീനച്ചൂടിൽ 
അര്ക്കനിരിപ്പൂ മാനത്ത് 
നെഞ്ചിൽ കനലും കോരി നിറച്ചു 
ഞാനുമിരിപ്പൂ താഴത്ത് 
ഇത്തിരി ദാഹജലത്തിന്നായി 
മണ്ണും വിണ്ണും കേഴുന്നു 
വറ്റിവരണ്ടു തോടുകൾ തടിനികൾ 
കാടുകൾ മേടുകൾ കത്തി ഉണങ്ങി 
കേഴുന്നെങ്ങും പക്ഷി മൃഗാദികൾ 
മാനവർ ഒത്തു മഴയെ കാത്തു 
റോഡുകൾ തോറും കാവൽ നില്പൂ  
ദാഹജലത്തിൻ വരവും കാത്തു
വെട്ടി നിരത്തിയ കാടുകൾ മേടുകൾ 
ഒട്ടൊരു ദോഷം കാട്ടിത്തന്നു 

No comments:

Post a Comment