Monday 23 June 2014

കൂട്ടുകാരൻ


നക്ഷത്രം മിന്നുമീ കണ്ണുകളിൽ നോക്കി ചൊല്ലി കഥകളൊരായിരം
കൊണ്ട് പോയെന്നെ അങ്ങകലെ നക്ഷത്രം പൂക്കുന്ന താഴ്‌വരയിൽ 
അമ്പിളി മാമനും താരകളും പുഞ്ചിരി തൂകും രാവിൽ ഏറെ നേരം 
വെള്ളി തേരിൽ വരും രാജകുമാരൻ കഥ ചൊല്ലി സ്വപനം തന്നു 
താരാട്ടു പാടിഉറക്കിയെന്നെ താരിളം കയ്യാൽ തലോടി മെല്ലെ 
വാർ മഴവില്ലിൽ ഊഞ്ഞാലാട്ടി കുഞ്ഞി കാറ്റ് തലോടിടുമ്പോൾ 
കുഞ്ഞി കയ്യാൽ ഇറുത്തു തന്നു ഒരായിരം നക്ഷത്ര പൂക്കളേയും 
കൈക്കുമ്പിളിൽ മിന്നി തിളങ്ങി നിന്ന് കണ്ണുകൾ ചിമ്മി താരകളും 
സ്വപനം പൂക്കുന്ന പൂവാടിയിൽ കൈ  കോർത്ത്‌  നമ്മൾ  ആടി പാടി 
ബാല്യകാല സഖേ നീ പോയതെന്തേ കുഞ്ഞി കൈകൾ അടര്തി മെല്ലെ 
മേഘങ്ങൾ താരാട്ടും തൊട്ടിൽ തേടി എന്നെ തനിച്ചാക്കി പോയതെന്തേ?
എന്നെ പിരിയാൻ  നിനക്കെങ്ങിനായി ...കുഞ്ഞു മനസ്സ് കരഞ്ഞു ചൊല്ലി 
എന്നെങ്കിലും നമ്മൾ കണ്ടിടുമോ ..കാലത്തിൻ ചക്രം തിരിഞ്ഞിടുമ്പോൾ ?

Saturday 21 June 2014

നിശാഗന്ധി


മനോഹരി നീയൊരു മലരായ് വിടര്ന്നതെന്തേ .
രാവിൻ  ഇതൾപൂ കൊഴിഞ്ഞതില്ലതിൻ മുന്നേ 
മറഞ്ഞു നീയും മിഴികൾ പൂട്ടി തളര്ന്നു വാടി
 വേണി തുമ്പിൽ വിലസും കുഞ്ചലം പോൽ ....
കാറ്റിലാടും സുരസുന്ദരി നിന് പരിമളം
ചോരനാം രാവ് കടമെടുത്തോ നീയറിയാതെ
മിഴി തുറക്കൂ മനോഹരി രാവിൻ  സുന്ദരി
ഒന്ന് കൂടി നിന്നെയൊന്നു കണ്ടിടാൻ .
കടം കൊണ്ടു പാലയും കുടമുല്ലയും സൌരഭ്യം
വെളുവെളുക്കെ ചിരി തൂകി നിൽപ്പു നിന് ചാരെ
നീ മാത്രം കണ്‍ തുറന്നതില്ല എൻ ഓമലെ
പുലരി വന്നു നിന് നിറുകയിൽ ചുംബിച്ചിട്ടും !
ഒരു മഞ്ഞു തുള്ളി നിൻ ചുണ്ടിൽ ഇറ്റിച്ചു
മാരുതൻ കടന്നുപോയ് തിരിഞ്ഞു നോക്കാതെ
നമ്ര ശിരസ്സോടെ കണ്ണീർ തൂവും വന പുഷ്പമേ
നിനക്കാരീ പേര് തന്നു മനോഹരാംഗി ?

Tuesday 17 June 2014

കടലിന്റെ മക്കൾ


നെഞ്ച്  പിടയുന്ന നേരത്തും മാനത്ത്
ഒരഞ്ചാറു ഇടിവെട്ടി മഴയും പെയ്തു
കരയും കടലും കരഞ്ഞു വിളിക്കുന്നു
 തിരകൾതെങ്ങോളം പൊക്കത്തിലായ് !
പൈതങ്ങൾ പശിപോക്കാൻ വഴിയിയേതുമില്ലല്ലോ
കൂരയിൽ തീയാളാൻഇനി  എന്ത് ചെയ്യും?
കാറ്റിൽ ഉലയുന്ന യാനങ്ങൾ തമ്മമ്മിൽ
കൈകൊട്ടി ആരെയോ വിളിച്ചിടുന്നു
മാനത്ത് മേഘങ്ങൾ ...തീ വാരി വിതറുന്നു
മനസ്സിലും തീയാളി കണ്‍ കലങ്ങി .....
ട്രോളിങ്ങ് നിരോധനം നീങ്ങുന്നതിന്നായി
കടലിൻ മക്കൾ കാത്തിരിപ്പൂ ....വീണ്ടും
ചാകരക്കാലം കിനാവ്‌ കണ്ടു .....
മഴ മാറി മാനം തെളിയുന്ന നേരത്ത്
ഒരു കോരി മീനുമായ് വരികയമ്മേ .....
കടലമ്മേ നീ തന്നെ തുണയിവര്ക്ക് ......

Friday 6 June 2014

കലാപം



തിരികെ തരു ....തിരികെ തരു ...എന്നമ്മയെ
തിരിച്ചു നല്കു എന്നമ്മിഞ്ഞയും അമ്മയും .....
കരഞ്ഞു കൊണ്ടവൻ  മുട്ടിലിഴയുമ്പോൾ
കരയാതിരിക്കുന്നതെങ്ങിനെ നാമെല്ലാം ?
ദുരിതങ്ങൾ മാത്രം വിതക്കും  കലാപങ്ങൾ
ദുരിതക്കടൽ തീര്ക്കുന്നു കണ്ണീരിൽ ബാല്യങ്ങൾ
കരകാണാ തീരം തേടുന്നു മാനവരെന്തിനൊ
കരുണ വറ്റിയ കാട്ടാള ജന്മങ്ങളായ് മാറി ....
അമ്മ എന്ന് വിളിച്ചു കൊതി തീര്ന്നില്ലതിൻ മുന്നേ
അമ്മയെ തോക്കിൻ ഇരയാക്കിയ ദുഷ്ടന്മാർ ....
കൈ പിടിച്ചു നടത്തുവാൻ ആളില്ലാതെ
കൈവിട്ടു പോയരാ മർത്ത്യ ജന്മങ്ങളും ....
അലയുന്നു ഉയിരോടെ പകതീരാ മനവുമായി
ഉഴറുന്നു  ഭൂമിയിൽ ഉയിരിന്നായ് പോരാടി ....