Saturday 21 February 2015

കണ്ണനോട്



ആലിലയിൽ നിന്നിറങ്ങി  കണ്ണൻ
കോലക്കുഴൽ ഊതി വന്നു ചാരെ
കാൽ തളകൾ കളി പറഞ്ഞു മെല്ലെ
കൈവളകൾ പൊട്ടി ചിരിയുതിർത്തു .

കാളിന്ദിയിൽ നീരാടുവാനോ വന്നു .?
കംസന്മാരെ കൊല്ലുവാനോ വന്നു.?
കാളിയന്മാരെ കൊല്ലുവാനോ വന്നു.?
ചൊല്ലു  കണ്ണാ എന്തിനു നീ വന്നു.?





Monday 16 February 2015

തർപ്പണം



അരിയോ എള്ളോ പൂവോ എൻ കണ്ണീരിൻ നനവോ
ഒരു ചീന്ത് ഇലയിൽ  എൻ ഉള്ളിലെ നൊമ്പര പൂക്കളോ
എന്ത് ഞാൻ നല്കും എൻ പ്രിയരാം പൂർവ  സൂരികളെ
നിങ്ങൾ തൻ ആത്മശാന്തിക്കായ് വേറെന്തു  നല്കിടാൻ ?


തർപ്പണം ചെയ്യുന്നു ഈ നീരൊഴുക്കിൽ മമ വ്യഥകളെ
ആത്മസമർപ്പണം ചെയ്യുന്നു സ്വീകരിച്ചീടുക കൈ  നീട്ടി .
കടൽ തേടി പോകും കിനാക്കളെ  പുനർജനിക്കൂ മേഘമായ്
വീണ്ടും ഹർഷാരവത്തോടെ കുളിർ മഴയായ് പൊഴിയുവാൻ .


മരമായ്‌ ജനിക്കട്ടെ വീണ്ടുമീ മണ്ണിൽ ഞാൻ തണലാവാൻ
പൂക്കളും കായ്കളും നല്കുവാൻ എന്നുണ്ണിക്ക് കൈനീട്ടമായ്‌ .
പറവകൾ കൂടൊരുക്കിയെൻ ചില്ലകൾ പാവനമായ് തീരുവാൻ
സംഗീത സാന്ദ്രമാം പുലരികൾ ഏകി ധന്യയായ് തീരുവാൻ .