Saturday 30 August 2014

പെരും മഴ



ഇത്തിരി കോപത്തിൽ എത്തി ദിവാകരൻ 
ചിത്തിര പെണ്ണിൻ കൈപിടിക്കാൻ ....
കുത്തിയൊഴുകും പെരുംമഴ പാച്ചിലിൽ 
അത്ത പൂവോക്കെയും ചിതറിപ്പോയി .

ചെത്തിയും മന്ദാര ചില്ലയും പൂക്കളാൽ 
കുമ്പിട്ടു വന്നിച്ചു പുലർ കാലേ തന്നെ 
ചെന്താമര പെണ്ണ് നാണിച്ചു നില്ക്കുന്നു 
കവിളിൽ പ്രഭാകരൻ മുത്തിയ പോൽ ...





Friday 29 August 2014

അത്തപൂക്കളം


പൂവേ പൊലി  പൂവേ പൊലി പൂവേ പൊലി പൂവേ
പൂവാടി നിറയുന്ന ചെല്ല ചെറു കാറ്റേറ്റ് പാടി .
പൂ കൂട നിറക്കാനായ് കുന്നും മലയും താണ്ടി
പൊന്നോണം വന്നെത്തി മുറ്റത്ത്‌ ചേലിൽ ...
മുത്തശ്ശിയമ്മയും ഇടുന്നിന്നൊരു പൂക്കളം
കറ്റ കിടാങ്ങൾക്ക് കണ്‍ കുളിർക്കാനായ്
മാമല നാടിന്റെ പൊന്നോണം  വരവായ്
ഇല്ലം നിറ വല്ലം നിറ പൊന്നോണ നിലാവേ....
പുത്തിരി ചോറും പുളിങ്കറിയും വെച്ച് ...
മുത്തശ്ശി ഇന്നും വിളിക്കുന്നു എന്നെ ...



Monday 25 August 2014

ചെമ്പകം



മുത്താരം മുത്തി മണത്തൊരു കാറ്റ്
മുത്തുക്കുട പിടിച്ചെത്തിയ നേരം
മുറ്റത്തെ ചെമ്പക പൂമരക്കൊമ്പ് ....
മുത്ത്‌ വിതറി നാണിച്ചു നിന്നു .


Tuesday 12 August 2014

സൂര്യൻ



വാനത്തിൻ മേലെ തെരേറി വന്നു
മാനത്തിൻ പൊന്മുഖം ആകെ ചുവന്നു
നാണത്തിൻ സിന്ദൂരം  വാരി വിതറി
സൂര്യാംശു വന്നു തൊട്ടു തലോടി 

Monday 11 August 2014

കാർ മേഘo


കാവുകൾക്കപ്പുറo പാടത്തിൻ മേലെ
കുടപിടിച്ചെത്തും കാർ മേഘ പെണ്ണെ
കാറ്റിൻ കൈകൾ തട്ടി നിൻ കണ്ണിൽ
കണ്ണീർ ഉതിർന്നോ മണ്ണിൽ പതിഞ്ഞോ ?


Thursday 7 August 2014

മലനാട്


മുത്തിയുയണർത്തി കോടക്കാറ്റു
മുറ്റം നിറയെ മുല്ല വിടര്ന്നു
മന്ദാരത്തിൻ ചില്ലകൾ തോറും
പുഞ്ചിരി തൂകി പൂക്കൾ വിരിഞ്ഞു

ചെത്തി പൂവും ചെമ്പക മലരും
ചെന്താമരയും കളികൾ  പറഞ്ഞു
തഞ്ചി കൊഞ്ചി പൂങ്കുല തോറും
മഞ്ഞ കിളിയും കുരുവികളും ....

അരളിപ്പൂവിൻ അരികിലിരുന്നു
തരളിതയായി വരിവണ്ട്
തുളസി കതിരുകൾ നാമം ചൊല്ലി
തുകിലുണർത്തുന്നെൻ മലനാട്








മഴതുള്ളി


താളംതുള്ളുന്ന  മഴതുള്ളിചൊല്ലി
താഴെ പോയവരാം ഞാനുമോന്നിപ്പോൾ
മണ്ണിൻ മാറിൽ കവിത രചിച്ചു
പൊന്നിൻ വിത്തുകൾ പൊട്ടി വിരിയിച്ചു .

പൊന്നാര്യൻ പാടം മാടി വിളിച്ചു
നെഞ്ചിൽ മഴയേറ്റിതാലോലം പാടി
സൂര്യാംശു വന്നു പൊന്നുമ്മ നല്കി
നെൽക്കതിർ നിന്ന് കാറ്റിൽ ഉലഞ്ഞു .

Monday 4 August 2014

കാലം



കത്തും കനലുമായ് നെഞ്ചിലെ ആഴിയിൽ
കത്തിയമർന്നൊരു സ്നേഹത്തിൻ ദീപമേ
ഒത്തിരി ഒത്തിരി സ്നേഹത്തിൻ മുത്തുകൾ
കോർത്തൊരു മാല്യം ഞാൻ കരുതി വെച്ചിടാം .

കാലപ്രവാഹത്തിൽ കുത്തിയൊലിച്ചൊരു
കനലിൻ പ്രവാഹമായ് മണ്ണിൽ അലിഞ്ഞുവോ ?
കരുണയില്ലാത്ത കാലമേ തിരിച്ചു നല്കുനീ .
കൈവിട്ടു പോയൊരാ സ്നേഹപ്രവാഹത്തെ .

കിട്ടില്ലെന്നറിഞ്ഞിട്ടും മോഹിച്ചു പോകുന്നു
കിട്ടാക്കാനി  തേടി അലയുന്നു ഞാനിന്നും
നെഞ്ചോട്‌ ചേർത്ത് പിടിക്കുന്നതൊക്കെയും
തട്ടിത്തെറിപ്പിച്ചു കാലമാം കാട്ടാളൻ !!