Thursday 2 May 2013

ജീവാമൃതം


വൈശാഖ പൌർണമി തിങ്കളും വന്നല്ലോ 
വെള്ളി നക്ഷത്രങ്ങളും കണ്ണ് ചിമ്മുന്നല്ലോ 
വെണ്‍പട്ടു മേഘങ്ങൾ നീന്തി കളിക്കുന്നു 
വേഴാമ്പൽ ഇന്നും മഴ കാത്തു കേഴുന്നു 
  വിണ്ടു കീറിയ ഭൂമി തൻ മാറിലായ് 
  വരണ്ടുണങ്ങിയ ചെഞ്ചോര പാടുകൾ 
   വെറി പിടിച്ച കാട്ടാളർ കാട്ടിയ കൊടും 
   ക്രൂരതയുടെ വിരൽ നഖപ്പാടുകൾ 
അമ്മ തൻ മാറിലെ അമൃത കുംഭങ്ങളെ 
വെട്ടിയരിഞ്ഞു കൊലവിളി നടത്തുന്നു 
ക്രുദ്ധനാം സൂര്യൻ  ജ്വലിച്ചു കോപത്താൽ 
ചുട്ടെരിച്ചു നാടും നഗരവും ചാമ്പലായ് 
     ഋതുക്കൾ പിണങ്ങി നില്പാണ് ദൂരെയും 
     ചൂടിനാൽ വെന്തു നീറുന്നു ജീവജാലം 
     തിരിഞ്ഞു നടക്കൂ പുറകോട്ടു വീണ്ടുമെന്നു 
      ചൊല്ലുന്നു പ്രകൃതിയും വിഷുപക്ഷിയും 
മലകളും മാമരങ്ങളും തിരികെ തരൂഎനിക്കു 
കുളങ്ങളും തോടും പുഴയുംപാടവും എൻ
കൃഷി സമ്പത്തും തിരികെ തരൂ മക്കളെ 
തിരിച്ചു തരാം ഞാൻ ജലസമ്പത്ത് നാളെ !

No comments:

Post a Comment