Wednesday 8 May 2013

കുപ്പത്തൊട്ടി


ജടപിടിച്ചു ചെമ്പിച്ച തലമുടിയും
തണ്ടലോട് ഒട്ടിയ വയറും
കുഴിഞ്ഞു പീളയടിഞ്ഞ കണ്ണും
നാണം മറക്കാൻ ഒരു ചെറു തുണിയും
കയ്യിലൊരു വടിയും കരുതിയവൻ
കുപ്പത്തൊട്ടി ക്കരുകിൽ വന്നു നില്കും
ദയനീയ കാഴ്ച കാണുന്നിതാ
ആരുടെയോ അച്ചനാകാം മുത്തച്ചനാകാം
വീട്ടിൽ നിന്നും നിഷ്ക്കാസിതൻ .
നായ്ക്കളോട് മല്ലിട്ട് കൈക്കലാക്കി
എച്ചിൽ ഇലയോന്നു സ്വന്തമാക്കി
ആർത്തി പൂണ്ടവൻ തിന്നിടുന്നു
ഒരു നേരം ആഹാരം കിട്ടുവാനായി
ഓടിയെത്തുന്നവൻ ദൂരെ നിന്നും
കണ്ണിൽ കാണുന്നതൊക്കെ നീക്കി
നോക്കി മടുത്തെറിഞ്ഞിടുന്നു
മനസ്സിൽ കോറി വരഞ്ഞയീ കാഴ്ച
മായ്ക്കുവാൻ പാടുപെടുന്നു ഞാനും
പിന്നോട്ട് നോക്കണം നമ്മളെന്നും
ഈശ്വര കൃപ സ്മരിച്ചിടെണം
അച്ഛനമ്മമാരെ തെരുവിലാക്കും
മക്കളെ ഓര്ക്കുക നാളെ നിങ്ങൾ
തെരുവിൽ അലയാൻ ഇടവരല്ലെ!
പോറ്റി വളർത്തിയ കൈകളെയും 
തട്ടി എറിയാൻ ഇടവരല്ലെ !

No comments:

Post a Comment