Friday 3 May 2013

പെരിയാർ


ഒഴുകി തഴുകി പുല്കി വരുന്നു
മനസ്സിലൊരായിരം ഓർമ്മകൾ നല്കി 
കിനാവിൻ മുറ്റത്ത് ഒഴുകി മറഞ്ഞു 
പുലർ കാല സൂര്യൻ ചുംബിച്ചുണർത്തും 
മാനസപുത്രി എൻ പെരിയാർ 

വള്ളിപടര്പ്പിൽ ഒളിച്ചു കളിച്ചു 
വാലാട്ടിക്കിളി കലപില വെച്ചു 
കുരുവികൾ പൂക്കൾ തേടി നടന്നു 
പൂവാലൻ തുമ്പികൾ കൂട്ട് പറന്നു 
തെളിവെള്ളത്തിൽ മീനുകൾ അങ്ങനെ 
പലതര ജാലം കാട്ടി വിളങ്ങി 
അമ്പല മുറ്റത്ത് അരയാലിലയിൽ 
നാമം ചൊല്ലും കുഞ്ഞിക്കാറ്റും 
ഗതകാലത്തിൻ സ്മൃതികൾ ഏറെ 
ഇന്നേ ശിവ ശിവ കാലം മാറി 
കോലം  കേട്ടെൻ പെരിയാറിൻ .
തെളിനീരില്ല കുണ്ടും കുഴിയും 
കൊണ്ട് നിറഞ്ഞെൻ പെരിയാറിൽ 
മർത്ത്യർ കാട്ടും ആക്രാന്തത്തിൻ 
ബാലിയാടല്ലോ പെരിയാറും
മണ്ണും മണലും വാരി കോരി
കട്ട് മുടിച്ചു വിലസി നടപ്പൂ നാട്ടാരും 
കാലം തന്ന മണ്ണിൻ മഹിമയെ 
കണ്ടില്ലെന്നു നടിക്കുന്നു 
നാളെ തുള്ളി വെള്ളം വേണേൽ 
പിച്ചചട്ടിയെടുക്കേണം 
ഉണ്ടോ മണ്ടയിൽഇന്നീ ചിന്ത 
കണ്ടില്ല എന്നുടെ നാട്ടാരിൽ !!!

No comments:

Post a Comment