Saturday 1 November 2014

സുനാമി ശവകുടീരങ്ങൾ



ആർത്തിരമ്പി  കടൽ  വന്നു മൂടിയ രാവിൽ
മലകളാം തിരകൈകൾ തൂത്തെറിഞ്ഞെല്ലാം
ആധി  കൊള്ളാൻ പോലും സമയം തരാതെ
മണ്ണിൽ  പൊലിഞ്ഞു മർത്ത്യർ തൻ ജീവൻ

ആവേശം കൊണ്ടു മർത്ത്യർ വരച്ച കളങ്ങൾ
ആവേശതിരകൾ മാച്ചെറിഞ്ഞുകളിച്ചുചിരിച്ചു
മതവും ജാതിയും കെട്ടിയ വേലികൾ എല്ലാം
കോപം കൊണ്ടവൾ താണ്ഡവമാടി തകർത്തു .

ഒന്നായ് അടിഞ്ഞ ജഡങ്ങൾ  ജാതിയറിയാതെ
പരസ്പരം കെട്ടി പിണഞ്ഞു  ചീഞ്ഞു   കിടന്നു
മതങ്ങൾ  നോക്കാതെ മൂക്ക് പൊത്തി ജനങ്ങൾ
മറ മാടി  മത സൌഹാർദത്തോടെയവർക്കായ് .

ഉറ്റവർ ഉടയർ ആരുമില്ല  ശേഷ ക്രിയയുമില്ലവിടെ
ജാതിയും മതങ്ങളും ഇല്ലവിടെ ശവങ്ങൾ അല്ലെ .?
പരസ്പരം പുണർന്നു ഉറങ്ങുന്നു ഒരേ കുഴിയിൽ
ആണെന്നോ പെണ്ണെന്നോ പോലുമറിയാതെ !!

No comments:

Post a Comment