Friday 24 October 2014

കാവ്യാഞ്ജലി



കാട്ടു  തീ ആളിപ്പട്ർന്നെന്റെ  നെഞ്ചകം
കത്തിയമർന്നങ്ങ്  ചാരമായ് തീരവേ
കാട്ടളകൂട്ടങ്ങൾ ആർത്തു ചിരിക്കവേ
കണ്ണ് കലങ്ങി കരഞ്ഞു ഞാൻ രാവേറെ .

പൊയ്മുഖം ചാർത്തിയ മർത്യർ ചുറ്റിലും
പേക്കിനാവായി ഹൃത്തടം തകർക്കവേ
പാരിതിൽ ഇനിയെന്തുണ്ട് ബാക്കിയായ്
പരിതപിക്കുവനല്ലാതെ  വേറെ വഴിയെന്ത് .?

കാലമെനിക്കായ് കാത്തു വെച്ചൊരു വഴികളിൽ
കല്ലും മുള്ളും വിതറിയതറിയാതെ ഞാൻ ...
കാല്പാദം ചോരയാൽ മുക്കി എഴുതുന്നു
കാലത്തിൻ  നെഞ്ചിലായെൻ കാവ്യാഞ്ജലി !

No comments:

Post a Comment