Saturday 21 February 2015

കണ്ണനോട്



ആലിലയിൽ നിന്നിറങ്ങി  കണ്ണൻ
കോലക്കുഴൽ ഊതി വന്നു ചാരെ
കാൽ തളകൾ കളി പറഞ്ഞു മെല്ലെ
കൈവളകൾ പൊട്ടി ചിരിയുതിർത്തു .

കാളിന്ദിയിൽ നീരാടുവാനോ വന്നു .?
കംസന്മാരെ കൊല്ലുവാനോ വന്നു.?
കാളിയന്മാരെ കൊല്ലുവാനോ വന്നു.?
ചൊല്ലു  കണ്ണാ എന്തിനു നീ വന്നു.?





No comments:

Post a Comment